У нас вы можете посмотреть бесплатно 21 Feb'26, ഖുർആൻ: ഒരു ദിനം ഒരു ആയത്ത് / അന്നൂർ :33 или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Meaning and interpretation of Quran in Malayalam as simple as possible وَلْيَسْتَعْفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱلَّذِينَ يَبْتَغُونَ ٱلْكِتَـٰبَ مِمَّا مَلَكَتْ أَيْمَـٰنُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًۭا ۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِىٓ ءَاتَىٰكُمْ ۚ وَلَا تُكْرِهُوا۟ فَتَيَـٰتِكُمْ عَلَى ٱلْبِغَآءِ إِنْ أَرَدْنَ تَحَصُّنًۭا لِّتَبْتَغُوا۟ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَمَن يُكْرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعْدِ إِكْرَٰهِهِنَّ غَفُورٌۭ رَّحِيمٌۭ വിവാഹം കഴിക്കാന്‍ കഴിവില്ലാത്തവര്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തുറ്റവരാക്കുംവരെ സദാചാരനിഷ്ഠ പാലിക്കണം. നിങ്ങളുടെ അടിമകളില്‍ മോചനക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ മോചനക്കരാറുണ്ടാക്കുക. അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍! അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക. ഭൗതികനേട്ടം കൊതിച്ച്, നിങ്ങളുടെ അടിമസ്ത്രീകളെ- അവര്‍ ചാരിത്രവതികളായി ജീവിക്കാനാഗ്രഹിക്കുമ്പോള്‍- നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. ആരെങ്കിലുമവരെ അതിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ ആ നിര്‍ബന്ധിതരോട് അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമായിരിക്കും. സദാചാരനിഷ്ഠ പുലര്‍ത്തട്ടെ : وَلْيَسْتَعْفِفِ കഴിവ് ലഭിക്കാത്തവര്‍ : الَّذِينَ لَا يَجِدُونَ വിവാഹത്തിനുള്ള : نِكَاحًا അവരെ സ്വയംപര്യാപ്തരാക്കും വരെ : حَتَّىٰ يُغْنِيَهُمُ അല്ലാഹു : اللَّهُ അവന്റെ അനുഗ്രഹത്താല്‍ : مِن فَضْلِهِ ആഗ്രഹിക്കുന്നവര്‍ : ۗ وَالَّذِينَ يَبْتَغُونَ മോചനക്കരാര്‍ : الْكِتَابَ നിങ്ങളുടെ അടിമകളില്‍ : مِمَّا مَلَكَتْ أَيْمَانُكُمْ അപ്പോള്‍ നിങ്ങള്‍ അവരുമായി മോചന കരാറുണ്ടാക്കുക : فَكَاتِبُوهُمْ നിങ്ങള്‍ അറിയുന്നുവെങ്കില്‍ : إِنْ عَلِمْتُمْ അവരില്‍ : فِيهِمْ നന്മയുണ്ടെന്ന് : خَيْرًا നിങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക : ۖ وَآتُوهُم അല്ലാഹുവിന്റെ ധനത്തില്‍ നിന്ന് : مِّن مَّالِ اللَّهِ അവന്‍ നിങ്ങള്‍ക്ക് നല്‍കിയ : الَّذِي آتَاكُمْ നിങ്ങള്‍ നിര്‍ബന്ധിക്കരുത് : ۚ وَلَا تُكْرِهُوا നിങ്ങളുടെ അടിമസ്ത്രീകളെ : فَتَيَاتِكُمْ വ്യഭിചാരത്തിന് : عَلَى الْبِغَاءِ അവരുദ്ദേശിക്കുന്നുവെങ്കില്‍ : إِنْ أَرَدْنَ ചാരിത്യ്ര സംരക്ഷണം : تَحَصُّنًا നിങ്ങള്‍ കൊതിച്ചുകൊണ്ട് : لِّتَبْتَغُوا ഭൗതികനേട്ടംകരസ്ഥമാക്കാന്‍ : عَرَضَ الْحَيَاةِ الدُّنْيَا ആരെങ്കിലും അവരെ നിര്‍ബന്ധിച്ചാല്‍ : ۚ وَمَن يُكْرِههُّنَّ തീര്‍ച്ചയായും അല്ലാഹു : فَإِنَّ اللَّهَ അവര്‍ നിര്‍ബന്ധിക്കപ്പെട്ട ശേഷം : مِن بَعْدِ إِكْرَاهِهِنَّ ഏറെ പൊറുക്കുന്നവനാണ് : غَفُورٌ കരുണാനിധിയും : رَّحِيمٌ (ഖുർആൻ-24:33)