У нас вы можете посмотреть бесплатно Nagore Dargah sharif History in Malayalam | നാഗൂര്‍ ദര്‍ഗ്ഗ ശരീഫ് | Syed Shahul Hameed (R.A) Dargah или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
നാഗൂർ ഷാഹുൽ ഹമീദ് (റ) ന് വിവാഹം കഴിക്കാതെ കുട്ടി ഉണ്ടായ അത്ഭുത സംഭവം. ലാഹോർ നഗരത്തിലെ ഏറ്റവും വലിയ ധനാഢ്യനും മാർഗ്ഗജഞാനിയും ഉന്നത വ്യക്തിയുമായിരുന്നു കാഴിനൂറുദ്ദീൻ മുഫ്ദ്ദി എന്ന ആൾ. മധ്യവയസ്കൻ ആയിട്ട് പോലും അദ്ദേഹത്തിന് സന്താനഭാഗ്യം ഉണ്ടായിരുന്നില്ല. ഒരിക്കൽ അദ്ദേഹം ഷാഹുൽഹമീദ് (റ)നെ സമീപിച്ച് കണ്ണുനീർ വാർത്തുകൊണ്ട് തനിക്ക് സന്താന ഭാഗ്യം ലഭിക്കാത്തതിനെകുറിച്ച് പറഞ്ഞു. മഹാനവർകൾ പറഞ്ഞു. നിങ്ങൾ മഗ്‌രിബ് നിസ്കാരത്തിന് ശേഷം എൻറെ അടുത്ത് വരിക. ഷാഹുൽഹമീദ് വലിയ്യ് (റ) പറഞ്ഞതനുസരിച്ച് മഗ് രിബിനും ഇഷാ നിസ്കാരത്തിനുമിടയിൽ തന്നെ നൂറുദ്ദീൻ മുഫ്ദ്ദി വലിയ്യിന്റെ മുമ്പിൽ വന്നുചേർന്നു.അവിടെയുണ്ടായിരുന്ന മറ്റുള്ളവരെ പറഞ്ഞയച്ചിട്ട് അദ്ദേഹം മുഫ്ദ്ദിയെ നോക്കി സംസാരിച്ചു. നൂറുദ്ദീൻ അല്ലാഹു സുബ്ഹാനവുതാല താങ്കൾക്ക് സന്താനഭാഗ്യം നൽകുവാൻ വിചാരിച്ചു കഴിഞ്ഞു. ഇതിൽ ഒരു രഹസ്യം അടങ്ങിയിട്ടുണ്ട്. അത് പൊളിച്ചു പറയുവാൻ കഴിയുകയില്ല. ഞാൻ പറയുവാൻ പോകുന്നത് മാത്രം ശ്രദ്ധിച്ചു കേൾക്കുക. ആദ്യം താങ്കൾക്ക് ഒരു ആൺ കുഞ്ഞു ജനിക്കും. ആ കുഞ്ഞു എനിക്ക് സ്വന്തമായിട്ടുള്ളതാ യിരിക്കും. ആയതിനാൽ ആ കുഞ്ഞിനെ എന്നെ ഏൽപ്പിക്കണം.അതിനു ശേഷം 4 ആൺ സന്താനങ്ങളും രണ്ട് സ്ത്രീ പ്രജകളും ജനിക്കും. ആ കുഞ്ഞുങ്ങൾക്ക് താങ്കൾ തന്നെയായിരിക്കും യഥാർത്ഥ പിതാവ്. ഒട്ടും താമസിയാതെ തന്നെ സമ്മതമറിയിച്ചു. ഇപ്പോൾ വീട്ടിൽ ചെല്ലുക താങ്കളുടെ ഭാര്യക്ക് കാര്യം വിശദീകരിച്ച് അവരുടെ സമ്മതം അറിഞ്ഞിരിക്കണം. സമ്മതം തരികയാണെങ്കിൽ നാളെ രാത്രി ഇശാ നിസ്കാരത്തിന് ശേഷം മറ്റൊരു സ്ത്രീയുടെ തുണ യോടു കൂടി താങ്കളുടെ ഭാര്യയെ ഇവിടെ കൊണ്ടുവരിക. വരുമ്പോൾ മറക്കാതെ താംബൂലം കൊണ്ടുവരിക എന്ന് ആജ്ഞാപിച്ചു. ഷാഹുൽഹമീദ് വലിയ്യ് - ന്റെ അഭിപ്രായത്തിന് തൃപ്തികരമായ സമ്മതമറിയിച്ച മുഫ്ദ്ദിയുടെ പത്നിയായ ജഹ്റാബീവി അടുത്ത ദിവസം രാത്രിയിൽ തോഴിമാരിൽ ഒരുവളെയും കൂട്ടി ഭർത്താവിനോടൊപ്പം അദ്ദേഹം ഇരിക്കുന്ന ബംഗ്ലാവിൽ വന്നുചേർന്നു. അദ്ദേഹത്തിൻറെ എതിർവശത്ത് ഉണ്ടായിരുന്നു ഒരു മുറിക്കുള്ളിൽ ജഹ്റ ബീവിയെ തോഴിയോടൊപ്പം ചെന്ന് ഇരിക്കുവാൻ ആജഞാപിച്ചു. അടുത്ത് പ്രവർത്തിക്കേണ്ടതായ കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചതനുസരിച്ച് പ്രധാന ശിഷ്യന്മാരായ ഹസ്സനും മുഈനുദ്ദീനും നീണ്ട ഒരു തുണിച്ചുരുൾ കൊണ്ടുവന്ന് അദ്ദേഹം ഇരുന്ന ഭാഗത്തിനും ജഹ്റാബീബി ഇരിക്കുന്ന ഭാഗത്തിനും ഇടക്ക് നടുവിലായൊരു തിരശ്ശീല കെട്ടിയുയർത്തി. ഷാഹുൽഹമീദ് വലിയ്യ് രണ്ട് റക്അത്ത് നഫിൽ തൊഴുത് നൂറുദ്ദീൻ നൽകിയ താംബൂലത്തെ ചവക്കുവാൻ ആരംഭിച്ചു. ആ സന്ദർഭത്തിൽ വലിയ്യിൽ ചില മാറ്റങ്ങൾ സംഭവിച്ചത് നൂറുദ്ദീൻ വീക്ഷിച്ച് അത്ഭുതപ്പെടുകയായിരുന്നു. ക്രമേണ കണ്ണുകൾ ശോണിത വർണ്ണമായി തീരുകയും വിയർപ്പിൽ കുളിച്ച ശരീരത്തിൽ പെട്ടെന്നുണ്ടായ മാസ്മര ശക്തിയെ താങ്ങുവാനാകാതെ കരങ്ങളെ പുറകുവശത്തായിട്ട് ഊന്നിയ കാരണത്താൽ ഹസ്തമുദ്രകൾ നിലത്തിലുണ്ടായത് കണ്ട് നൂറുദ്ദീൻ ശാഹുൽ ഹമീദ് വലിയ്യിന്റെ ശക്തിയുടെ വ്യാപ്തിയെക്കുറിച്ച് ചിന്തിച്ചിരുന്നു പോയി. അപ്രകാരം വളരെ നേരം കഴിഞ്ഞ് അദ്ദേഹം സമനില വീണ്ടെടുത്തു. തിരുവായ്ക്കകത്തു നിന്നും ചവച്ചരച്ച താംബൂല രസത്തെ പുറത്തെടുത്ത് നൂറുദ്ദീന്റെ കൈകളിൽ കൊടുത്ത് ഇത് ഉടനെ താങ്കളുടെ ഭാര്യക്ക് കൊടുത്ത് ഒരേ വായിൽ ഒന്നിച്ച് വിഴുങ്ങുവാൻ പറയുക. എന്ന് പറഞ്ഞു. ജഹ്റാ ബീവി ഭത്താവ് നൽകിയ താംബൂല രസത്തെ ഭയ ഭക്തിയോടെ വായ്ക്കുള്ളിലാക്കി ഒന്നിച്ച് വിഴുങ്ങി. തോഴിയോടൊത്ത് ജഹ്റാ ബീവിയെ വീട്ടിലേക്ക് മടക്കി അയച്ചിട്ട് നൂറുദ്ദീനെ അദ്ദേഹത്തിൻറെ അരികിൽ ഇരിക്കുവാൻ പറഞ്ഞു. സ്നേഹമുള്ളവരെ! താങ്കളുടെ ഭാര്യ പ്രസവിക്കാൻ പോകുന്ന ആദ്യ കുഞ്ഞിന് സെയ്യിദ് മുഹമ്മദ് യൂസുഫ് എന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് നീങ്ങിയ എന്റെ ജ്യേഷ്oന്റെ നാമത്തെ ഇടുക വേണം. തുടർന്ന് അദ്ദേഹത്തിന്റെ ജീവനിലും ജീവനായ ആ കുഞ്ഞിൻറെ സ്വഭാവവിശേഷങ്ങൾ കുറിച്ച് ഇപ്രകാരം വിവരിച്ചു. സയ്യിദ് മുഹമ്മദ് യൂസഫ് ആയ എന്റെ പ്രിയപുത്രൻ ജനിക്കുന്ന അവസരത്തിൽ അല്ലാഹുവിൻറെ റഹ്മത്ത് ആയ മെല്ലിയ ചാറ്റൽമഴ പൊഴിഞ്ഞു കൊണ്ടിരിക്കും. അധികമൊന്നുമവൻ കരയുകയില്ല. അഞ്ചു വയസ് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഖുർആൻ മുഴുവനും മനനം ചെയ്തു ഓതിത്തീർത്ത് മനസ്സിൽ നിറച്ചിരിക്കും. എന്റെ പുത്രനെ ആരും പഠിപ്പിക്കാതെ തന്നെ ശരീരത്തിനെ മനസ്സിനുള്ളി ലാക്കിയിരിക്കും. അവൻറെ ഏഴാം വയസ്സിൽ എന്റെ പിതാവ് എവിടെ? എനിക്കായി അദ്ദേഹം തന്ന അടയാളം തരികയെന്നു ചോദിക്കും. ആ സമയത്ത് ഈ മെസ്‌വാക്ക് കൊടുത്ത് യാത്ര അയക്കുക . ആ സന്ദർഭത്തിൽ ഞാൻ മെക്കായിലായിരിക്കും. നടപടിക്ക് മാറ്റമായി എന്റെ പുത്രനെ വെളിവാക്കി തന്നെ അല്ലാഹു (സു:) അപ്രകാരം തന്നെ മകനെ എന്റെ അടുക്കൽ എത്തിക്കും. ഈ സംഭവത്തിനുശേഷം നൂറുദ്ദീൻ ആ സമയം മുതൽ 40 ദിവസം വരെ ഷാഹുൽഹമീദ് വലിയ്യിന്റെ ഉത്തരവനുസരിച്ച് അവിടെത്തന്നെ താമസിക്കുകയുണ്ടായി. ആ മാളികയിൽ നിന്നും പുറത്തിറങ്ങുവാൻ അനുവാദം നൽകിയിരുന്നില്ല. നാൽപത്തിയൊന്നാം ദിവസം മടങ്ങി ചെന്നപ്പോൾ തന്നെ സന്തോഷവാർത്ത നൂറുദ്ദീനെ സ്വാഗതം ചെയ്യുകയായിരുന്നു. ജഹ്റാ ബീവി ഗർഭിണിയായതിന്റെ ശുഭ ലക്ഷണങ്ങൾ കണ്ടു മുഫ്ദ്ദി സാഹിബ് ആനന്ദ സാഗരത്തിൽ നീന്തി തുടിച്ചു. email [email protected] #IslamicTechworld