У нас вы можете посмотреть бесплатно കൃഷ്ണ കൃപാ സാഗരം или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
കൃഷ്ണ കൃപാസാഗരം നാരായണീയം സമര്‍പ്പണവും സത്സംഗവും കൃഷ്ണകൃപാസാഗരം കൂട്ടായ്മ, അനിത പ്രേംകുമാറിന്റെ നേതൃത്വത്തിൽ ലോകമെമ്പാടും ഉള്ള പഠിതാക്കള്‍ക്കായി ഓൺലൈനിലും ബാംഗ്ലൂര്‍ ജാലഹള്ളി ഏരിയയില്‍ നേരിട്ടും നടത്തുന്ന അധ്യാത്മിക പഠന ക്ലാസ്സുകളില്‍ ഒന്നായ നാരായണീയം ക്ലാസുകള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഓണ്‍ലൈനില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. നാരായണീയം ക്‌ളാസിൻ്റെ പരിസമാപ്തി കഴിഞ്ഞ 31 ആം തീയ്യതി ബാംഗ്ലൂര്‍ ഷെട്ടിഹള്ളിയിലെ പ്രേംകുമാറിന്റെ “കൃഷ്ണകൃപ” എന്ന വസതിയില്‍ വച്ച് നടന്നു. രാവിലെ കൃത്യം 9.30 നു വത്മീകി പുരസ്കാരം നേടിയ എഴുത്തുകാരി കെ കവിതയും കൃഷ്ണകൃപാസാഗരം രക്ഷാധികാരി കാര്‍ത്യായനി ടീച്ചറും ചേര്‍ന്ന് പ്രശസ്ത കവയിത്രി ഇന്ദിര ബാലന്റെ സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വിശിഷ്ട വ്യക്തികളായ കെ.കവിത, ശബരി സ്കൂൾ പ്രിൻസിപ്പൽ ദേവകി അന്തർജനം, സംഗീതാധ്യാപകന്‍ വിജയകുമാർ, അയ്യപ്പ സേവ സംഘം അംഗം ചന്ദ്രൻ, കൃഷ്ണകൃപാസാഗരം അഡ്മിൻ സുധീഷ് കൃഷ്ണൻ, മുതിർന്ന പഠിതാവ് അംബിക എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടര്‍ന്നു ആരുഷി സുധീഷ്, സരസ്വതി രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പഠിതാക്കള്‍ ഒത്തുചേര്‍ന്നു ഭഗവദ്ഗീതാ പാരായണം ആരംഭിച്ചു. ശേഷം രമ പരമേശ്വരൻ, ജയശ്രീ വിജയകുമാർ എന്നിവരുടെ നേതൃത്വത്തില്‍ നാരായണീയ പാരായണവും നടന്നു. അതിനു ശേഷം ഹരിചന്ദനം ഭജൻസ് അവതരിപ്പിച്ച കീർത്താനാലാപനവും തുടര്‍ന്നു വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം പഠിത്താക്കളുടെ നാരായണീയ പഠന ശേഷമുള്ള സമർപ്പണം ചടങ്ങ് ആരംഭിച്ചു. പഠിതാക്കള്‍ക്കായി എഴുത്തുകാരി കെ കവിത സനാതനം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം ഏറെ പ്രയോജനകരമായി. ശേഷം പഠിതാക്കളുടെ ഗുരുദക്ഷിണ സമർപ്പണം ചടങ്ങും നടത്തി. ബാഗ്ലൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഒപ്പം കേരളത്തില്‍ നിന്നും മറ്റു പല ഇടങ്ങളില്‍ നിന്നും ഒക്കെയായി എത്തിച്ചേര്‍ന്ന നൂറ്റമ്പതോളം പേർ പങ്കെടുത്ത ഈ സത്സംഗതിന് വസുധ ടീച്ചർ നന്ദി അറിയിച്ചു. ശാന്തി മന്ത്രത്തോടെ വൈകിട്ട് 4.30 നു പരിപാടി അവസാനിച്ചു.