У нас вы можете посмотреть бесплатно കുടുംബം : വെല്ലുവിളികളും പ്രതിവിധികളും/ Dr John Jacob Mundukottackal/Family: Challenges & Solutions или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഡോ. ജോൺ ജേക്കബ് മുണ്ടുകോട്ടക്കൽ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ കൗൺസിലിങ് സൈക്കോളജിസ്റ്റും ഫാമിലി തെറാപ്പിസ്റ്റും ആയ ഡോ. ജോൺ ജേക്കബ് മുണ്ടുകോട്ടക്കൽ അനവധി വർഷത്തെ പ്രവൃത്തിപരിചയമുള്ള മനശ്ശാസ്ത്ര വിദഗ്ധനാണ്. മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ എൻജിഒ (NGO ) ആയ അഗപ്പേ മെന്റൽ ഹെൽത്ത് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Agape Mental Health and Research Institute) സ്ഥാപകനും ഹോണററി ഡയറക്ടറുമാണ്. കൂടാതെ കൊച്ചിയിലെ പ്രശസ്തമായ കൗൺസിലിങ് സെന്റർ ആയ 'റീസ്റ്റോർ മൈൻഡ്‌സ്' എന്ന സ്ഥാപനത്തിന്റെ CEO യും ചീഫ് കൗൺസിലിങ് സൈക്കോളജിസ്റ്റുമാണ് അദ്ദേഹം. കുടുംബ കൗൺസലിംഗ്, കൗമാര കൗൺസലിംഗ്, ലഹരി വിമുക്തി കൗൺസലിംഗ്, പ്രതിസന്ധി കൗൺസലിംഗ് തുടങ്ങി മാനസികാരോഗ്യത്തിന്റെ വിവിധ മേഖലകളിൽ 33 വർഷത്തിലധികം പ്രവൃത്തിപരിചയം ഉള്ള ഡോ. ജോൺ ജേക്കബ് മുണ്ടുകോട്ടക്കൽ, വ്യക്തിപരമായി 15,000-ത്തിലധികം കേസുകൾക്ക് കൗൺസലിംഗ് നൽകിയിട്ടുണ്ട്. കൂടാതെ, വിവിധ പ്രായ വിഭാഗങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക സമൂഹങ്ങളിലെയും ആളുകൾക്കായി 2,000-ത്തിലധികം സൈക്കോ-സ്പിരിച്ച്വൽ സെഷനുകൾ നടത്തിയിട്ടുണ്ട്. ‘പരിചരണവും സംരക്ഷണവും ആവശ്യമായ കുട്ടികളെ’ സംരക്ഷിക്കുന്നതിനായി ഭേദഗതി ചെയ്ത ജൂവനൈൽ ജസ്റ്റിസ് ആക്റ്റ് (2006) നടപ്പിലാക്കുന്നതിന് ചുമതലയുള്ള, മജിസ്ട്രേറ്റുമാരുടെ ബെഞ്ചായി പ്രവർത്തിക്കുന്ന കേരള സർക്കാർ ‘ചൈൽഡ് വെൽഫെയർ കമ്മിറ്റി’യിൽ 6 വർഷം അദ്ദേഹം അംഗമായിരുന്നു. ഡോ. ജോൺ ജേക്കബ് മുണ്ടുകോട്ടക്കൽ തത്വശാസ്ത്രത്തിലും മനശ്ശാസ്ത്രത്തിലും മാസ്റ്റേഴ്സ് ബിരുദവും, മനശ്ശാസ്ത്രത്തിൽ എംഫിലും പിഎച്ച് ഡിയും നേടിയിട്ടുണ്ട്. കുടുംബബന്ധങ്ങൾ കൂടുതൽ സുസ്ഥിരമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഫലപ്രദമായ ഒരു സെഷനായിരിക്കും ഇന്നത്തെ പ്രഭാഷണം. ഡോ. ജോൺ ജേക്കബ് മുണ്ടുകോട്ടക്കലിന്റെ പ്രഭാഷണം ശ്രവിക്കുവാൻ ഏവരെയും ഹാർദ്ദമായി ക്ഷണിച്ചു കൊള്ളുന്നു. വിത്സൺ കരിമ്പന്നൂർ