У нас вы можете посмотреть бесплатно മലയാള സിനിമയുടെ അന്താരാഷ്ട്ര തലത്തിലേക്കുള്ള വളർച്ച കോവിഡിന് ശേഷം - Jithu Damodar Exclusive Part2 или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
പ്രശസ്ത ഛായാഗ്രാഹകൻ ജിത്തു ദാമോദർ DTALE-ൽ അതിഥിയായെത്തുമ്പോൾ രണ്ടു പതിറ്റാണ്ടിലേറെയായി അദ്ദേഹം പരിചയിച്ച ഛായാഗ്രാഹക രീതികളെക്കുറിച്ചും പരിചയപ്പെട്ട വ്യക്തിത്വങ്ങളെക്കുറിച്ചും ഈ ഇൻ്റർവ്യൂവിൽ സംസാരിക്കുന്നു. അസിസ്റ്റൻറ് ക്യാമറാമാനായി തുടങ്ങി തെന്നിന്ത്യയിലെ തിരക്കുള്ള DOPയായി മാറിയ അദ്ദേഹത്തിന് മോഹൻലാൽ, പൃഥ്വിരാജ്, മീരാ ജാസ്മിൻ തുടങ്ങിയ മുൻനിര താരങ്ങളോപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്. പാലക്കാടൻ ഗ്രാമചാരുത മനസ്സിലേറ്റി ചെന്നൈയിലേക്ക് വണ്ടി കയറിയ അദ്ദേഹം ഒരുപിടി ചിത്രങ്ങളിൽ അസോസിയേറ്റ് ക്യാമാറാമാനായി ജോലി ചെയ്തതിന് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഭാഗമായി. ആദം ജോൺ(2017), ബിഗ് ബ്രദർ(2020), പ്രേതം(2016), ആടുപുലിയാട്ടം(2016), എൻ്റെ മെഴുതിരി അത്താഴങ്ങൾ(2018), എന്താടാ സജി(2022), ക്വീൻ എലിസബത്ത്(2023) എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിൻ്റെ ചലച്ചിത്ര സപര്യ. ക്യാമറക്കണ്ണിലൂടെ താൻ ആദ്യം കണ്ട കാഴ്ച മുതൽ DOPയായി പ്രവർത്തിച്ച സിനിമകളിലെ അതിമനോഹര ഷോട്ടുകളുടെ പിറവിയെക്കുറിച്ചും സംസാരിക്കുന്ന അദ്ദേഹം കൊറോണ എങ്ങനെയാണ് മലയാളസിനിമയെ സ്വാധീനിച്ചതെന്നതിനെക്കുറിച്ചുള്ള തൻ്റെ അഭിപ്രായവും രേഖപ്പെടുത്തുന്നു. മലയാളിയെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ സിദ്ദിഖിനോടൊപ്പം അദ്ദേഹത്തിൻറെ അവസാനചിത്രത്തിലും DOP ആയിരുന്നു ജിത്തു ദാമോദർ. വിദേശരാജ്യങ്ങളിലെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെ 1500 വർഷം പഴക്കമുള്ള കോട്ടയിൽ പൃഥിരാജ് മുൻകൈയെടുത്ത് ഷൂട്ടിങ്ങിന് അനുമതി നേടിയതും, ആദം ജോണിൻ്റെ ക്ളൈമാക്സ് അവിടെ ചിത്രീകരിച്ചതുമൊക്കെ രസകരമായ സംഭാഷണത്തിൽ പ്രതിപാദിക്കുന്നു.